ദാരുണ
അന്ത്യം
2014
വിഷു ദിനത്തിൽ സ്വവസതിയിൽ നിന്നും കുടുംബസമേതം ചേറൂരിലുള്ള ഭാര്യ വീട്ടിലേക്ക്
പോകവെയാണ് നാടിനെ നടുക്കിയ ആ ദാരുണ സംഭവം അരങ്ങേറിയത്. വിഷുവിന്റെ എല്ലാ പൂത്തിരി
വെളിച്ചവും മനസ്സിലേറ്റി ആ കുടുബം പാലിയക്കര ബൈപാസ്സിലൂടെ വടക്കോട്ട് യാത്ര
തുടർന്നു. കുട്ടനെല്ലൂർ മേൽപ്പാലത്തിൽ വെച്ച് മുന്നിൽ പോയിരുന്ന ടെമ്പോ യാതൊരു
മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് നിറുത്തിയപ്പോൾ മുരാന്തകന്റെ ബൈക്കിന്
ഒഴിഞ്ഞുമാറാൻ ഇടമില്ലായിരുന്നു. കാലപാശവുമായി നിശ്ചലമായി വഴി മുടക്കി നിന്ന ആ
വാഹനത്തിൽ ചെന്നിടിച്ചാണ് ദാരുണമായ ആ അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ
സംഭവസ്ഥലത്തു വെച്ചുതന്നെ മുരാന്തകൻ തൽക്ഷണം മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ
മകൻ അഭിനവ്, മകൾ അമൃത, പത്നി രജനി എന്നിവരെ
നല്ലവരായ നാട്ടുകാർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.